കോട്ടയം: വിജയപുരം പഞ്ചായത്ത് പ്രസിഡണ്ടിനും മെമ്പർമാർക്കും നേരെ ജീവനക്കാരുടെ കയ്യേറ്റ ശ്രമം. സ്വകാര്യ ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിവെള്ളം മലിനപ്പെടുന്നുവെന്ന പരാതിയിൽ സ്ഥലം സന്ദർശിക്കാൻ എത്തിയപ്പോഴാണ് കരാറുകാരനും ജീവനക്കാരും ചേർന്ന് കയ്യേറ്റം ചെയ്‌തതെന്നാണ് പരാതി. പരിക്കേറ്റ പഞ്ചായത്ത് പ്രസിഡൻ്റും മെമ്പർമാരുമുൾപ്പെടെ ഏഴു പേരെ കോട്ടയം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ ഇവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ പൊലീസ് ശക്തമായി നടപടി സ്വീകരിക്കുമെന്ന് തിരുവഞ്ചൂർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിജയപുരം പാക്കത്തു കുഴി നിവാസികളുടെ കുടിവെള്ളം മലിനപ്പെടുന്നത് സംബന്ധിച്ച പരാതി അന്വേഷിക്കാനാണ് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി വർക്കി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിടി സോമൻ കുട്ടി, ആരോഗ്യ സമിതി അധ്യക്ഷ സിസി ബോബി തുടങ്ങിയവർ സ്ഥലത്തെത്തിയത്. കുടിവെള്ള സ്രോതസിന് സമീപം സ്വകാര്യ ആശുപത്രിയുടെ നിർമ്മാണം നടക്കുന്നതിനാൽ തങ്ങളുടെ കുടിവെള്ള സ്രോതസുകൾ മലിന പെട്ടെന്നായിരുന്നു നാട്ടുകാരുടെ പരാതി.
ഇന്നലെ പഞ്ചായത്ത് ഓഫീസിലേക്ക് നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ 11:30 യോടെപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ പാക്കത്തു കുഴിയിൽ എത്തിയത്. നാട്ടുകാരുമായി സംസാരിക്കുന്നതിനിടെ കരാറുകാരൻ സ്ഥലത്തേക്ക് വരികയും പഞ്ചായത്ത് പ്രസിഡണ്ടിനെ ഉൾപ്പെടെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് ആരോപണം. കുടിവെള്ളത്തിൻ്റെ പ്രശ്‌നം പരിഹരിക്കാനാണ് അവിടെ ചെന്നതെന്നും എന്നാൽ യാതൊരു പ്രകോപനവും ഇല്ലാതെ തങ്ങളെ കയ്യേറ്റം ചെയ്‌തുവെന്നും മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിടി സോമൻകുട്ടി പറഞ്ഞു.
Also read:സിനിമയെ വെല്ലും അറസ്റ്റ്! കതിരൂർ രതീഷ് വധക്കേസിലെ പ്രതി അഷ്റഫ് 25 വര്‍ഷത്തിനുശേഷം പിടിയിലായത് നാടകീയമായി; അമ്പരപ്പില്‍ നാട്ടുകാര്‍