Surprise Me!

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ബസ്‌ തടഞ്ഞ് ചക്കകൊമ്പൻ, ദൃശ്യങ്ങള്‍

2026-08-11 2 Dailymotion

ഇടുക്കി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ചക്കകൊമ്പൻ ഇറങ്ങി. വെളുപ്പിന് അഞ്ച് മണിക്കാണ് മൂന്നാറിലെ ആനയിറങ്കലിന് സമീപമുള്ള ദേശീയപാതയിൽ ചക്കകൊമ്പൻ എത്തിയത്. മുന്നാറിൽ നിന്നും തമിഴ്‌നാട്ടിലേക്ക് സഞ്ചരിച്ചിരുന്ന ബസിന് മുന്നിലാണ് ചക്കകൊമ്പൻ നിന്നത്. ബസ് തടഞ്ഞ് 15 മിനിറ്റോളം ദേശീപാതയിൽ നിലയുറപ്പിച്ച ആന പിന്മാറിയതിന് ശേഷമാണ് ബസ് സർവീസ്‌ പുനരാംഭിച്ചത്. ചക്കകൊമ്പനെ കണ്ട ബസ് ഡ്രൈവറും യാത്രക്കാരും പരിഭ്രാന്തരായി. കൊച്ചിയിൽ തുടങ്ങി മൂന്നാർ വഴി ധനുഷ്‌ കോടിയിലേക്ക് പോകുന്ന ഒരേയൊരു ദേശീയ പാതയിലാണ് വീണ്ടും ചക്കകൊമ്പന്‍ തടസം സൃഷ്‌ടിച്ചത്.  

ചക്കകൊമ്പൻ്റെ ഭീഷണ് ഇതിന് മുമ്പും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. 2023ൽ  ദേശീയപാത 85 ലെ കൊച്ചി-ധനുഷ്കോടി ഭാഗത്ത് രാത്രിയിൽ റോഡിൽ ഇറങ്ങിയ ചക്കകൊമ്പന്‍ മണിക്കൂറുകളോളം ഗതാതതം തടസപ്പെടുത്തി. പിന്നീട് വനംവകുപ്പിൻ്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) അംഗങ്ങൾ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തിരിച്ച് കയറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.  ആനയിറങ്കലിൽ റോഡരികിലെ ഒരു കടയും ആന നശിപ്പിച്ചു. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 40 കിലോമീറ്റർ ദൂരം കാട്ടാനകളുടെ പ്രധാന ആവാസ കേന്ദ്രമായി കണക്കാക്കപ്പെടുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

Also read:ഗൗതം കൃഷ്‌ണ കാണാമറയത്ത്‌; നാവികസേന ഹെലികോപ്‌ടറെത്തി, തെരച്ചില്‍ പുരോഗമിക്കുന്നു